പോസ്റ്റുകള്‍

മർകസ് ശരീയ സിറ്റിയിലെ ലോകപ്രശസ്ത പണ്ഡിതൻ...

ഇമേജ്
കാനഡ മുതൽ ഫിലിപ്പൈൻ വരെ വായനക്കാർ; ലോക പ്രശസ്ത പ്രസിദ്ധീകരണശാലകൾ പുറത്തിറക്കിയ അൻപത് പ്രൗഢ രചനകളുമായി മലയാളി പണ്ഡിതൻ. ഡിസംബർ 18 ലെ ലോക അറബി ഭാഷ ദിനത്തിൽ കേരളം ശ്രദ്ധിക്കേണ്ട ഒരു പണ്ഡിതനുണ്ട്. 44 വയസ്സുകാരനായ അബ്ദുൽ ബസ്വീർ സഖാഫി പിലാക്കൽ. മർകസ് നോളജ് സിറ്റിയിൽ ശരീഅ സിറ്റിയിൽ പ്രധാന മുദരിസ് ആയ ബസ്വീർ സഖാഫി അറബിയിൽ ഗദ്യവും പദ്യവുമായി അൻപത് പുസ്തകങ്ങൾ രചിട്ടുണ്ട്. ഇവയിൽ പലതും പ്രസിദ്ധീകരിച്ചത്  വിദേശ രാജ്യങ്ങളിലെ പ്രശസ്ത പുസ്തക പ്രസാധകർ. യമൻ, ഈജിപ്ത്, ജോർദാൻ, കുവൈത്ത്, തുടങ്ങിയ രാഷ്ട്രങ്ങളിലെ പ്രസാധനാലയങ്ങളാണ് ബസ്വീർ സഖാഫിയുടെ രചനകൾ പുറത്തിറക്കിടയിട്ടുള്ളത്.  കവിതയിൽ താല്പര്യമുള്ള കുടുംബ പാരമ്പര്യമായിരുന്നു തന്റേതെന്നും, ചെറുപ്പത്തിലേ അതിനാൽ കവിതയെഴുതാൻ ശ്രമിച്ചിരുന്നു എന്നും അദ്ദേഹം പറയുന്നു. പള്ളികൾ കേന്ദ്രീകരിച്ചു നടക്കുന്ന ദർസുകളിലാണ് മത പഠനത്തിന്റ ആദ്യ കാലങ്ങൾ. അറബിയിൽ അന്നേ കവിത എഴുതാൻ ശ്രമിച്ചുവെങ്കിലും  വാക്കുകളുടെ കുറവ് ബാധിച്ചു. അങ്ങേനെയാണ്  ആയിരത്തിലധികം പേജുകളുള്ള പ്രശസ്തമായ അൽ മുൻജിദ് അറബി ഡിക്ഷണറി ഏതാണ്ട്  മനഃപാഠമാക്കിയത്. ഒരു മണിക്കൂറു പോല...

markaz complex kozhikode. നാൽപതു വർഷങ്ങൾക്കപ്പുറം

ഇമേജ്
നാൽപതു വർഷങ്ങൾക്കപ്പുറം markaz commercial complex മാവൂർ റോഡിന്നരികിൽ പോത്തുകൾ മേയുന്ന വൃത്തികെട്ട ഒരു ചെളിക്കുളം; ''അഞ്ചുകാശിനു കൊള്ളാത്ത ആ ചെളിക്കുളം വായിൽ കൊള്ളാത്ത കോടികൾക്ക് കാന്തപുരം കച്ചവടമാക്കിയിട്ടുണ്ടത്രെ''... ''ഇൗയാൾക്ക് എന്തിൻെറ പ്രാന്താണ്? '' ''എവിടെന്നെടുത്തു കൊടുക്കുമെന്ന് നമുക്കൊന്ന് കാണണമല്ലോ!''. അവരെല്ലാവരും കാന്തപുരം ഉസ്താദിനെ കണക്കിന് കളിയാക്കി കുലുങ്ങിച്ചിരിച്ചു.. വന്യമായിക്കിടന്ന ആ ഭൂമിയിൽ തൻെറ സ്വപ്നങ്ങൾ സാക്ഷാത്കരിക്കണമെന്ന് 'അതിമോഹി'ച്ച ആ പണ്ഡിത വരേണ്യൻെറ കൈയിലുള്ളത് എണ്ണിനോക്കിയപ്പോൾ ആകെ ആയിരം രൂപ മാത്രം. ഉള്ള പൈസ പെറുക്കിയെടുത്ത് അച്ചാരം കൊടുത്ത് പറഞ്ഞുറപ്പിച്ച സമയത്തിന് മുന്നേ ഉടമക്ക് പണം കൊടുക്കാൻ നാടൊന്നാകെയും വിദേശങ്ങളിലും ഒാടി നടന്ന ഒരു മെലിഞ്ഞ മനുഷ്യൻെറ പിന്നീടുള്ള അതി കഠിനമായ ദിനരാത്രങ്ങൾ! ഉദ്ദേശിച്ചതൊന്നും സമയത്ത് നടക്കില്ലെന്ന് ഒരു പക്ഷെ അവിടുന്ന് ശങ്കിച്ചുപോയിട്ടുണ്ടാവണം. അബൂദബിയിലെ ഒരു പള്ളിയിൽ ഏകനായിരുന്ന് അല്ലാഹുവിൻെറ അപാരമായ കരുണ്യവർഷത്തെ ചെവിയോർത്ത് ഉസ്താദ് കണ്ണീർ പൊഴിച്ചതും...

" ولد الحبيب السيد المتعبدو والنور من وجناته يتوقد " ‏മൻഖൂസ് മൗലിദ് ഉമ്മു യാസീൻ കാന്തപുരത്തിൻ്റെ പരിഭാഷയിൽ

ഇമേജ്
കേരളത്തിലെ മൗലിദ് സദസ്സുകളിൽ സ്ഥിരമായി പാരായണം ചെയ്യപ്പെടുന്ന മൗലിദ് ആണ് മഹാനായ സൈനുദ്ദീൻ മഖ്ദൂം (റ) രജിച്ച പ്രശസ്തമായ  മൻഖൂസ് മൗലിദ്.  മൗലിദിൻ്റെ  സുന്ദരമായ  വരികൾ കർണ പടങ്ങളിലേക്ക് ഈണത്തിൽ ഒഴുകി വരുമ്പോ ഏതൊരു പ്രവാചക അനുരാഗിയുടെയും മനസ്സ് അറിയാതെ മദീനയിൽ എത്തും.  പണ്ഡിതനും പാമരനും അർത്തമറിഞ്ഞും അറിയാതെയും നാവിലുരുവിടുന്ന   ولد الحليب السيد المتعبدو" والنور من وجناته يتوقد" എന്ന് തുടങ്ങുന്ന വരികൾ ഏറെ പ്രശസ്തമാണ്.  ഈ വരികൾ സുന്ദരമായി മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുകയാണ്  ഉമ്മു യാസീൻ. ഉമ്മു യാസീനിൻ്റെ വുലിദ അൽ ഹബീബ്    ൽ തുടങ്ങുന്ന ബൈതും മലയാളം വിവർത്തനവും കേൾക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യാം. https://youtu.be/WBTsBjyfMzU    ولد الحليب السيد المتعبدو" والنور من وجناته يتوقد" പ്രിയമേറും   ധൂദർ നായകർ ഭൂജാതരായ്....! മുഖ കമലമോ പ്രഭയാലതാ തിളങ്ങുന്നതായ്....! جبريل نادا في منصتي حسنه  ه‍ذا مليه الكون هذا احمد  ജിബ്‌രീൽ വിളമ്പരമായ് മഹാ സൗരഭ്യമാൽ...! ജഗ ദീപ ശോഭ പരത്തിടും അഹ്മദ് ഇതാ...! هذا كحيل الطرف هذا المص...

ഇത് സ്വിറ്റ്സർലൻഡ് അല്ല കൈതപ്പൊയിലാണ്.

ഇമേജ്
ഇത് സ്വിറ്റ്സർലൻഡ് അല്ല കൈതപ്പോയിലാണ്. "സഅദുദ്ദീൻ ചാലിൽ" തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മർക്കസ് നോളേജ് സിറ്റിയെ; പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്. ലോകത്ത് ഒരിഞ്ച് ഭൂമി ഇല്ലെന്നും കാശ് തട്ടാനുള്ള തട്ടിപ്പെന്നും പറഞ്ഞു നടന്നവർക്ക് മുൻപിൽ വയനാടൻ ചുരമിറങ്ങി വരുമ്പോൾ കാണാം തല ഉറത്തി നിൽക്കുന്ന, ഒരുപ്പയും മകനും നെയ്തെടുത്ത ഈ ചരിത്ര നിർമിതി. നോളജ് സിറ്റി എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് മുതൽ തുടങ്ങിയ പ്രതിസന്ധികൾ ഇന്നും തുടരുമ്പോൾ അവയെല്ലാം തരണം ചെയ്ത് ഉണ്ടായ കഷ്ട നഷ്ടങ്ങളുടെ സങ്കടങ്ങൾ കൂടെ "സഅദുദ്ദീൻ ചാലിൽ" തൻ്റെ പോസ്റ്റിൽ പങ്കുവെക്കുന്നു. പോസ്റ്റിൻ്റെ പൂർണ രൂപം "ഇത് സ്വിറ്റ്സര്‍ലണ്ടല്ല;കൈതപ്പൊയിലാണ്. മഴമേഘങ്ങള്‍ വയനാടന്‍ മലനിരകളില്‍ തേഞ്ഞുരഞ്ഞ് പഞ്ഞിക്കെട്ടുകള്‍ പോലെ തലക്കു മുകളില്‍ പാറി പറന്നു നടക്കുന്ന വിഭൂതിയുടെ നിക്കാഴ്ചകൾ! ഭീമാകാരങ്ങളായ കെട്ടിടങ്ങള്‍ തലയുയര്‍ത്തി ആകാശനീലിമയില്‍ മുഖം ചേര്‍ത്ത് ചൂളം വിളിക്കുന്ന കാറ്റിനെ ചെവിയോര്‍ക്കുകയാണ്. പച്ചപ്പുല്‍മേടുകള്‍ക്കപ്പുറം വെള്ളിച്ചില്ലം വിതറി വയനാടന്‍ ചുരമിറങ്ങി ചിതറിയൊഴുകുന്ന തേനരുവി നൂറ്റി...

ഷാജഹാൻ്റെ താജ്മഹൽ പോലെ ചരിത്രം രചിച്ചു കാന്തപുരത്തിൻ്റെ പ്രണയം.

ഇമേജ്
പ്രവാചകനോടുള്ള അടങ്ങാത്ത പ്രണയം. ഷാജഹാൻ ചക്രവർത്തി തൻ്റെ പ്രണയത്തിൻ്റെ സൂചകമായി മുംതാസ് ന് വേണ്ടി നിർമ്മിച്ച താജ്മഹൽ പോലെ  ഇന്ത്യൻ ഗ്രൻഡ്മുഫ്തി കാന്തപുരം ഉസ്താദ് എന്ന എന്ന മഹാ പണ്ഡിതൻ തൻ്റെ ഹബീബിൻ്റെ ആസാറകൾ സൂക്ഷിക്കാൻ വേണ്ടി നിർമ്മിക്കുന്ന ചരിത്ര നിർമ്മിതിക്ക് സാക്ഷിയായ ഉസ്താദിൻ്റെ സഹയാത്രികൻ സഅദ്ദുദ്ധീൻ ചാലിൽ തൻ്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ലേഖനം ചർച്ചയായിരിക്കുകയാണ്.  പോസ്റ്റിൻ്റെ പൂർണ രൂപം  "മുഗൾ ചക്രവർത്തി ഷാജഹാൻ തൻെറ അവസാനകാലത്ത് പ്രാണപ്രണയിനി മുംതാസിൻെറ വെണ്ണക്കൽ മഖ്ബറ 'താജ് മഹൽ' നോക്കിയിരിക്കുന്ന ചരിത്രത്തിലെ വൈകാരികമായ രംഗത്തിൻെറ ഒരു തനിയാവർത്തനം പോലെ.. വൈകാരികതയുടെ അർത്ഥ തലങ്ങൾക്ക് എത്ര തന്നെ  ശറഹുകൾ എഴുതിപ്പറഞ്ഞാലും പൂർണ്ണമാക്കാനാവാത്ത ദൂരങ്ങളും സമസ്യകളും ബാക്കിയാക്കി ഖമറുൽ ഉലമ കാന്തപുരം ഉസ്താദ്.  മേഘലാംകൃതമാം വർണ്ണരാജിയിൽ പൂത്തുലഞ്ഞ ശഅ്റ് മുബാറക് മസ്ജിദിൻെറ ഈ ശുഭ്ര താഴികക്കുടങ്ങൾ നോക്കിയിരിക്കുന്ന ഉസ്താദിൻെറ സാന്ദ്രമായ മൗനങ്ങൾക്ക് കാലങ്ങളായി തന്നെ നിരർത്ഥകമായി വേട്ടയാടിയ വേട്ടക്കാരുടെ പരകോടി കഷ്ട-നഷ്ട-പ്രയത്നങ്ങളോടുള്ള അർത്ഥഗർഭവും പക്വവുമായ പുഞ്ചിരി...